കേരളത്തിൽ ബക്രീദിനോട് അനുബന്ധിച്ചു ഇളവുകൾ പ്രഖ്യാപിച്ചു. 3 ദിവസമാണ് ഇളവുകൾ ബാധകം.ഈ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ പ്രവേശിക്കാവുന്ന പരമാവധി ആൾക്കാരുടെ എണ്ണം നാൽപതായി നിജപ്പെടുത്തിയിട്ടുണ്ട്.കൊറോണ കാരണം കടകൾ എല്ലാം അടച്ചിരിക്കുകയായിരുന്നു.കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും പ്രത്യേകശ്രദ്ധ നൽകാനും നിർദ്ദേശമുണ്ട്. കച്ചവടക്കാരുടെ പ്രതിനിധികളുമായി ചർച്ച ചെയ്ത് രോഗവ്യാപനത്തിന്റെ സാധ്യത പൂർണ്ണമായും ഇല്ലാതാക്കണം. ഒരുപാട് മത സംഘടനകളുടെ അവിശ്യമായിരുന്നു ഇത്. ഇത് ഉറപ്പാക്കുന്നതിന് എല്ലാ ജില്ലാ പോലീസ് മേധാവിമാരും പോലീസ് ഓഫീസർമാരും സ്റ്റേഷൻ ഹൗസ് ഓഫീസർമാരും മതനേതാക്കളുമായും സാമുദായ പ്രതിനിധികളുമായും നിരന്തരം സമ്പർക്കം പുലർത്തും. ഭക്തർ സാമൂഹിക അകലം ഉൾപ്പെടെ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇത് ഉപകരിക്കും.
ഈ വീഡിയോയിൽ ബക്രീദിന് ഉള്ള ഇളവുകളെ കുറിച്ചാണ്.കൊറോണ വ്യാപനത്തെ നോക്കി തരം തിരിച്ച സ്ഥലങ്ങളിൽ മാറ്റങ്ങൾ ഉണ്ടാവില്ല.സി, ഡി വിഭാഗത്തിൽപെട്ട സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധനൽകും.ജനങ്ങളും സർക്കാരിന്റെ ഒപ്പം പങ്കാളി ആവണം.ജനങ്ങൾ പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പോലീസ് അനൗൺസ്മെന്റ് നടത്തും.ഓരോ വാർഡിലും സമിതികൾ ഉണ്ടാവും. ഇക്കാര്യം ജനങ്ങളിലേയ്ക്ക് എത്തിക്കാൻ സാമൂഹിക മാധ്യമങ്ങൾ പരമാവധി വിനിയോഗിക്കും. സന്നദ്ധസംഘടനകളുടെ സഹകരണവും ഇതിനായി വിനിയോഗിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.